About Bursouma





ഒരു വേനല്‍ക്കാല രാത്രിയില്‍ ബര്‍സൌമാ തന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി വെളിമ്പ്രദേശത്തുവന്നു.തന്റെ കണ്ണുകള്‍ ഉയര്‍ത്തി നോക്കുകയും ദൈവത്തിന്റെ മഹിമയില്‍ മുമ്പാകെ താന്‍ വെറും നിസ്സാരനെന്നു ബോദ്ധ്യം വരികയും ഇപ്രകാരം പറയുകയും ചെയ്തു.“യജമാനന്റെ സന്നിധിയില്‍ ദാസന്‍ ഇരിക്കയില്ല അപ്പോള്‍ ഞാന്‍ എങ്ങനെയാണ് ആകാശഠിന്റേയും ഭൂമിയുടേയും നാഥനായവന്റെ മുമ്പില്‍ ഇരിക്കൂവാന്‍ തുനിയേണ്ടത്”എന്നു പറഞ്ഞുകൊണ്ട് ആ ദിവസം ...മുതല്‍ എഴുന്നേറ്റുനിന്നുകൊണ്ടുള്ള നില സ്വീകരിച്ചു.പിന്നീട് ഒരിക്കല്‍ പോലും ബര്‍സൌമാ ഇരുന്നിട്ടില്ല.

കല്‍ക്കദൂന്യ സുന്നഹദോസില്‍ പൂര്‍വ്വ സുന്നഹദോസുകള്‍ക്കെതിരായ നിശ്ചയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം വളരെ ദുഃഖിതനായിത്തീര്‍ന്നു.സഭാംഗങ്ങളെ വിശ്വാസ സത്യത്തില്‍ ഉറപ്പിക്കുവാന്‍ തക്കവണ്ണം ബര്‍സൌമാ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു.സത്യവിശ്വാസത്തിനുവേണ്ടി രാജാവില്‍ നിന്നും സൈന്യങ്ങളില്‍ നിന്നും കല്‍ക്കദൂന്യരില്‍നിന്നും വളരെയധികം കഷ്ടപ്പാടുകളും വേദനകളും ഭീക്ഷണികളും സഹിച്ചു.അദ്ദേഹത്തെ പീഡിപ്പിച്ചവര്‍ ദൈവത്തില്‍ നിന്നുള്ള ശിക്ഷ അനുഭവിക്കുന്നത് കണ്ട് സത്യവിശ്വാസികള്‍ അത്ഭുതപ്പെട്ട് ദൈവത്തെ മഹത്വപ്പെടുത്തി.അനേകം യാതനകള്‍ സഹിച്ച് വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ച ഈ വിശുദ്ധനെ “ദുഃഖിതന്മാരില്‍ തലവനായ മാര്‍ബര്‍സൌമാ“ എന്ന് വിശേഷിപ്പിക്കുന്നു.ബര്‍സൌമാ എന്ന വാക്കിന്റെ അര്‍ത്ഥം നോമ്പിന്റെ പുത്രന്‍ എന്നാണ്.